Wednesday, October 24, 2012

കണ്ണാടിക്കഷണങ്ങള്‍

പൊട്ടിവീണ കണ്ണാടിയായിരുന്നു മനസ്
ഒട്ട്ടിച്ചു ചേര്‍ത്ത ശകലങ്ങള്‍ കൊണ്ട്
വീണ്ടും സൃഷ്ടിച്ചു ഒരു മനസ്
ആയിരം മുഖങ്ങള്‍ പുറത്തു ചാടാന്‍
വെമ്പുന്ന വേറെ ഒന്ന്
എല്ലാ മുഖങ്ങളും പരസ്പരം നോക്കി
മത്സരിച്ചു പുലഭ്യം പറഞ്ഞു
ആയിരം ലോകങ്ങളില്‍ തടവിലാക്കപ്പെട്ട
ആയിരം മുഖങ്ങള്‍
ചെറുതും വലുതുമായ ആയിരം
ലോകങ്ങള്‍ 
ആയിരം ലോകങ്ങളില്‍ ഉറഞ്ഞു കൂടിയ
ആയിരം സ്വപ്നങ്ങള്‍ക്ക് ഞാനിന്നു പല നിറം
ചേര്‍ത്ത് നിറമുള്ളയൊരു സ്വപ്നം പണിയുന്നു
കാട്ടുചെമ്ബകവും കാട്ടരുവിയും മുല്ലവള്ളിയും തേന്മാവും
ഇളംകാറ്റും പേമാരിയും
ഇട്ടു വീഴുന്ന മഞ്ഞു തുള്ളിയും ചെമ്പനീര്‍ പൂക്കളും
കാടും കിളികളും
ഇന്നെന്റെ ലോകം ആയിരം നിറമുള്ളതാണ്
ആയിരം ദര്പ്പനങ്ങളില്‍ തടവിലാക്കപ്പെട്ട
ഒരു അത്ഭുത ലോകം

Friday, June 8, 2012

നേതാവ്

എന്റെ തലച്ചോറ് പണയം വച്ച് 
ഞാന്‍ നെയ്തെടുത്ത കൊടികള്‍ 
പച്ചയം മഞ്ഞയും ചെമപ്പും കാവിയും നിറമുള്ള 
അനേകം കൊടികള്‍
കോടി താങ്ങി ഞാന്‍ അവന്റെ പുറകെ നടന്നു  
എന്റെ കാലുകളില്‍ ചങ്ങലയിട്ടു 
അതിനറ്റം അവനു കാഴ്ച വച്ചു 

എന്റെ കണ്ണുകളില്‍ തീ നിറച്ചു
ജീവനെ ഉരുക്കി 
ചിന്തകളെ ദഹിപ്പിച്ചു 
കാതുകള്‍ അവനായി മാത്രം തുറന്നു വച്ചു 
വാ തുന്നി കെട്ടി അവനു വേണ്ടി ജയഘോഷം മുഴക്കി 
കറുത്ത ശരീരങ്ങള്‍ക് ചുമന്ന രക്തം കൊണ്ട് 
മൂടുപടം കെട്ടി 
മുറിഞ്ഞു വീണ കണ്ണുനീര്‍ കൊണ്ട് അവന്റെ കാലു കഴുകി 
ഞാന്‍ വിതച്ചത് അവന്റെ കണ്ണില്‍ എരിഞ്ഞ പകയായിരുന്നു 
കൊയ്ത്ത് കാണാന്‍ അവന്‍ വന്നില്ല 

അവനെ കാത്തു നില്‍ക്കുകയാണ് ഞാനിന്നു 
എന്റെ ശവത്തിനു കാവല്‍ നില്‍കാന്‍ 
എന്നെ ഏല്‍പ്പിച്ചു പോയതാണവന്‍ 
അവന്‍ വരും വരാതിരിക്കില്ല ..
മുങ്ങി പോയ സൂര്യനെ കയ്യിലേന്താന്‍ പോയതാണ്  
നാളത്തെ പുലരി അവന്റെ കയ്യിലാണ്   !!..




 


Thursday, April 19, 2012

അമ്മ

നീയും ഞാനും നടന്നു നീങ്ങുന്ന വിപരീത സമാന്തര പാതകള്‍
എന്നെയും വഹിച്ചു പ്രപഞ്ചത്തിന്റെ ആരംഭത്തിലേക്ക് കുതിക്കുകയാനവ
നീയോ അതിന്റെ ഒടുക്കത്തിലെക്കും
എന്റെ ജീവന്‍ പിറന്നത്‌ നിന്നിലേക്കായിരുന്നു
ചെമ്പനീര്‍ പൂവ് പോലെ ചുമന്ന ഒരു ജീവന്‍
അതിലെ പനിനീര്‍ തുള്ളികള്‍ നിന്റെ കണ്ണുനീര്‍ ആയിരുന്നു
എന്റെ ചുറ്റും ഇരുട്ടിന്റെ പുതപ്പില്‍
നിന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് നീ നിലാവ് നിറച്ചു
നിന്റെ കൈകളില്‍ തൂങ്ങി നിന്ന് ഞാന്‍
ആ നിലാവില്‍ വെളുത്ത ആകാശത്തെ തൊട്ടു നോക്കി
അതില്‍ തൂങ്ങിയാടി ഞാന്‍ ആകാശത്തേക്ക് പറന്നു
മടങ്ങി വരാതെ ആകാശത്ത് ഞാന്‍ കൂട് കൂട്ടി
ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്
ഈ ലോകത്തിന്റെ ആരംഭത്തിലേക്ക്
തിരിച്ചു വരാന്‍ ആകാതെ ഈ കാഴ്ചയില്‍
ഞാന്‍ ഭ്രമിച്ചു പോയിരിക്കുന്നു
പ്രാകശ വര്‍ഷങ്ങള്‍ക്ക് മുന്നേ കൊഴിഞ്ഞു തീര്‍ന്ന
ജീവനില്ലാത്ത നക്ഷത്രങ്ങളെ നോക്കി
അതിന്റെ സൌരയൂധതിലേക്ക്
ഞാന്‍ യാത്ര പോകുന്നു

Monday, April 9, 2012

ലോകത്തിന്റെ പുറന്തോട്

ഈ ലോകത്തിന്റെ പുറം തോട് പൊളിച്ചു
എന്റെ ശരീരത്തിന്റെ ഈ തടവറ മുറിച്ചു
ഒരിക്കല്‍ എനിക്ക് പുറത്തു വരണം
ഇതിനു പുറത്തു ഒഴുകി നടക്കാന്‍ ഒരു അരുവിയുണ്ട്
സ്വപ്‌നങ്ങള്‍ നമ്മിലേക്ക് ഒഴുകി എത്തുന്ന
ഞാന്‍ നിന്നെ കണ്ടു മുട്ടിയ അതെ അരുവി
അതിന്റെ കരയില്‍ ഇരുന്നു ലോകത്തിന്റെ പുരംതോടിനകത്തു
കുടുങ്ങി കിടന്നു ന്ന് അങ്ങോട്ട്‌ ഇങ്ങോട്ടും
കല്ലെരിയുന്നവരെ നോക്കി ഞാനും നീയും അന്ന് ചിരിക്കും
അന്ന് നമുക്ക് ആയിരം ചന്ദ്രന്മാരെ കഴുകി എടുത്തു
തണുപ്പിച്ച ഈ അരുവിയില്‍ ആവോളം നീന്തി തുടിക്കണം
നീ ചിലപ്പോള്‍ ഈ അരുവിയിലെ ഓളങ്ങളില്‍
ഭയപ്പെട്ടു എന്നിലേക്ക് ചുറ്റി പടരും
നിന്നെ വെറുതെ ഭയപ്പെടുത്താന്‍
നിന്റെ കണ്ണിലെ വിഹ്വലത കാണാന്‍
ഞാന്‍ ക്ഷണിച്ചു വരുത്തിയ
എന്റെ പ്രണയനോവിന്റെ തിരമാലകള്‍
നക്ഷത്രങ്ങള്‍ക്ക് പുറത്തു കൂടെയാണ്
നാം നടക്കുക
പ്രപഞ്ചത്തിന്റെ പുറത്തു ഒട്ടിച്ചു വച്ച
തിളച്ചുമറിയുന്ന അഗ്നി കുംഭങ്ങള്‍
എന്റെ കാല്‍പ്പാദം പൊള്ളി ഏരിയും
നീ അപ്പോളും സംസാരിക്കുക്ക ,
എന്റെ കൈകളില്‍ താങ്ങി കിടക്കുംബോലും
നിന്നില്‍ നിന്ന് ഊര്‍ന്നു വീഴുന്ന
വിയര്‍പ്പ് തുള്ളികളെ കുറിച്ചായിരിക്കും
ഈ ലോകത്തിന്റെ പുറത്തും നീ നീ തന്നെ ആണ്
എന്ന് തിരിച്ചരിയുംബോലെക്കും
ഞാന്‍ എരിഞ്ഞു വീണിരിക്കും ...
എനിക്കായി ഒരു ലോകവും ശരീരവും ബാകി വയ്ക്കാതെ ..

Thursday, April 5, 2012

മൂന്നു ചിന്തകള്‍




ആണത്തം
--------------
തലച്ചോറ് ചുരുട്ടി പുക വലിക്കണം
വിയര്‍പ്പ് ഇറ്റിച്ചു അടുപ്പ് കത്തിക്കണം
രക്തം വാറ്റി ചാരയമാക്കണം
അന്തിക്ക് മോന്തി കുന്തിചിരിക്കണം
ആകാശം നോക്കി പോട്ടിചിരിക്കണം
ഒട്ടിയ കീശയില്‍ പട്ടിണി നിറക്കണം
പെണ്ണിനും കണ്ണനും കണ്ണീരു നല്‍കണം
ആണത്തമുള്ളവന്‍ എന്നാളുകള്‍ ചൊല്ലണം

രാഷ്ട്രീയക്കാരന്‍
----------------------
കണ്ണ് തുറന്നു വായും തുറന്നു
മനസിനെ മൂടണം
കൈകൂപ്പി ചിരി തേച്ചു
കാലുകള്‍ കഴുകണം
കിട്ടിയ കസേരയില്‍
ഒട്ടിയിരിക്കണം
വേരുകള്‍ നീട്ടി കാതുകള്‍ പൂട്ടി

പെണ്ണ്
--------
കണ്ണുനീര്‍ കൊണ്ട് കരളിനെ മുറിക്കണം
ഹൃദയം തിന്നിട് മാപ്പ് പറയണം
വെളുത്ത തൊലിക്കടിയില്‍
കറുത്ത മനസിന്‌ ചായം പൂശണം
മണിയരക്കുള്ളില്‍
തടവറ പണിയണം





Friday, March 23, 2012

തിരികെ ഒരു യാത്ര




മണ്ണ് തിന്നുന്നവര്‍ചുറ്റിലും പൊടിയാര്‍ത്തു
വീശുന്ന കാറ്റില്‍ തനിചിരിക്കുന്നിന്നു ഞാന്‍
എന്റെ കുളവും തൊടിയിലെ കറുകയും വാടി
കിതയ്ക്കുന്നു വെയിലിന്റെ ചൂടില്‍
കരയുന്ന പക്ഷിക്ക് കൂടില്ല
കൂട്ടിനായ്‌ കൊക്കുരുംമാന്‍ കൂട്ട് കിളിയുമില്ല
പണ്ടേ മുറിച്ചു ഞാന്‍ വീഴ്ത്തിയാ കിളിയുടെ
പാട്ടിലെ പ്രണയവും തഴുകും മരങ്ങളും
ഇന്നവന്‍ ഏകാനായ്‌ അകലേക്ക്‌ നോക്കി നിന്നൊരു
രാത്രി കൂടെ കൊതിച്ചു പാടുന്നിതാ
മയ്ങ്ങുവാന്‍ അലിയുവാന്‍ വിരിയും നിശാഗന്ധി
ചേര്‍ത്ത് വച്ചാ നിലാവില്‍ കുളിചാര്‍ക്കുവാന്‍
അവന്റെയീ കണ്ണില്‍ ഞാന്‍ കാണ്മു വിഷാദാഗ്നി
മൂടി വക്കുന്ന്ന ഈ ഏകാന്ത സന്ധ്യകള്‍
ചെന്നിറം ചാലിച്ച നഷ്ടസ്വപ്നങ്ങളും
കണ്ണുനീര്‍ മോഹിച്ച കുളിരും തലോടലും

തളിര്‍ കാറ്റ് തഴുകുന്ന മാമര കൂട്ടങ്ങള്‍
പാട്ടെട്ടു പാടിയ കാലമോര്‍ക്കുന്നു ഞാന്‍
തൊടിയിലെ തോട്ടില്‍ ഞാന്‍ ഓര്‍മ്മകള്‍
നനച്ചതും അന്തി വെട്ടതിലന്നാടി തിമാര്ത്ത്തതും
നര വീണ പാട വരമ്പത്ത് കൂടെ ഞാന്‍
വണ്ടി ചക്രമുരുട്ടി നടന്നതും
ഒളിച്ചു കളിക്കും നിലാവിനെ നോക്കിയീ
മന്‍തിട്ടയില്‍ ഞാന്‍ ഞാന്നു കിടന്നതും
ഓണമനസിനു പൂക്കലമിട്ടതും
വിഷുവിന്‍ പുലരിയില്‍ വര്‍ണങ്ങള്‍ ചേര്‍ത്തതും
കാണ്മു ഞാന്‍ വീണ്ടുമീ ഓര്‍മ്മകള്‍ വാടുന്ന
ചൂടില്‍ കരയുന്ന പക്ഷിതന്‍ പാട്ടില്‍
ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ
കൊതിപ്പു ചിരിക്കുവാന്‍ കാറ്റില്‍ മയങ്ങുവാന്‍
മഴയിറ്റു വീഴുന്ന ജാലക വാതിലില്‍ തല ചേര്‍ത്ത്
സ്വപ്നത്തില്‍ അലിയുവാന്‍ അമരുവാന്‍
സന്ധ്യയില്‍ ചെന്നിറം ചെര്തോരാ നെറ്റിയില്‍
ചുംബനം നല്‍കുവാന്‍ കണ്ണുകള്‍ ചേര്‍ക്കുവാന്‍

ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ




Monday, March 19, 2012

ഈശ്വരന്റെ മതം


മതമില്ലാതെ ജീവിച്ചാല്‍ എന്താണ് കുഴപ്പം..ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചു. എന്നോട് മാത്രമല്ല ചുറ്റുമുള്ള പലരോടും. പലപ്പോഴും അവരില്‍ നിന്ന് കിട്ടിയ മറുപടി എന്നെ അമ്പരപ്പിച്ചു . ഈ സമൂഹത്തില്‍ ജീവിച്ചു പോകണം എങ്കില്‍ സമൂഹത്തെ പിന്തുടര്‍ന്നെ ഒക്കുകയുല്ലു എന്നു ഓരോരുത്തരും എന്നോട് പറഞ്ഞു ..ചിലര്‍ക്ക് മതം ഈശ്വരന്‍ കല്പിച്ചു തന്ന ജീവിത രീതിയായിരുന്നു. അത് തെറ്റി നടന്നാല്‍ കാത്തു വച്ചിരിക്കുന്ന നരകയാതനയുടെ ഓര്‍മ്മപ്പെടുത്തല്‍...,. മറ്റു ചിലര്‍ക്ക് ജോലി ലഭിക്കാനും നല്ല വിദ്യാലയങ്ങളില്‍ പഠിക്കാനും ജന്മനാ ലഭിച്ച അവകാശ പ്രഘ്യാപന രേഖ. വേറെ ചിലര്‍ക്ക് അത് മനസുകളെ മുറിച്ചു മാറ്റി അധികാരം പണിയാന്‍ ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായിരുന്നു.. മതം എന്റെ ആകാശത്ത് ഇരുണ്ട കറുത്ത മേഘമായി എനിക്ക് പിടി തരാതെ അങ്ങനെ നിറഞ്ഞു നിന്നു

മതമില്ലാത്ത ജീവനെ പാഠപുസ്തകങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ചത് കണ്ടപ്പോളും ഞാന്‍ അമ്പരന്നു. മതം എന്റെ പുറകില്‍ ഭാണ്ടാക്കെട്ടായി ഞാന്‍ കരുതേണ്ട ഒന്നാണ് എന്ന് മനസ്സില്‍ കോറിയിടാന്‍ ശീലിച്ചു കൊണ്ട് വീണ്ടും നടന്നു നീങ്ങി. അപ്പോളും എന്റെ സംശയം മതവും ഈശ്വരനും തമ്മിലെന്താണ് ബന്ധം എന്നായിരുന്നു. രണ്ടും കൂടി എന്നെ ചുറ്റി പിടിച്ചു ശ്വാസം മുട്ടിച്ചു
പല മുഖങ്ങള്‍, പരസ്പരം ഞാനാണ് ശരി എന്ന് വാദിക്കുന്നവ എന്റെ മുന്നിലൂടെ ഇഴഞ്ഞു പോയി . മതമില്ലാതെ ഒരു ഈശ്വരന്‍ ഉണ്ടാകുമോ അങ്ങനെ ഒരു ഈശ്വരനെ പഠിക്കാന്‍ സ്നേഹിക്കാന്‍ ഞാന്‍ കൊതിച്ചു . എന്റെ മനസ്സില്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ എന്റെ ആഗ്രഹങ്ങളെ കെട്ടി വച്ചു..

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നോതിയ ഗുരുവിനു സ്വന്തമായി ജാതിയുണ്ടായിരുന്നു എന്ന് ഞാന്‍ പഠിച്ചു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുദേവന് പള്ളികളുടെ ഭരണം ആര് കയ്യാലനമെന്ന കാര്യത്തില്‍ ശന്കയുന്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരു മനുഷ്യനെ ഹിമ്സിക്കുന്നവന്‍ മനുഷ്യ കുല ത്തെ മുഴുവന്‍ നശിപ്പിക്കുന്നു എന്ന് പഠിപ്പിച്ച പ്രവാചകന്റെ വാക്കുകള്‍ നെഞ്ചോടു ചേര്‍ത്ത് വിശുദ്ധ യുദ്ധം നടത്താന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരെയും ഞാന്‍ കണ്ടു. അപ്പോളും എന്റെ ചോദ്യങ്ങള്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ പൊതിഞ്ഞു സൂക്ഷിച്ചു.

മതത്തിന്റെ മതിലുകള്‍ക്കകത്ത് വീണ്ടും പണിഞ്ഞ മതിലുകളെ വെട്ടിയുടച്ച മഹാത്മാക്കളുടെ എണ്ണച്ചായ ചിത്രങ്ങള്‍ക്ക് കീഴെ നിന്ന് ഞാന്‍ എന്റെ ജാതി കലാലയ പ്രവേശന പത്രികയില്‍ പൂരിപ്പിച്ചു . പരീക്ഷ പാസാവാന്‍ ,കാമുകിയെ വീഴ്ത്താന്‍ മെഴുകുതിരി കത്തിക്കുന്ന, വെടി വഴിപാടു നടത്തുന്ന സഹപാഠികളെ കണ്ടു ഞാന്‍ അന്ന് അമ്പരന്നില്ല . സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമായിരിക്കില്ല ചിലപ്പോള്‍ കൈക്കൂലിക്കാര്‍ എന്ന് എനിക്ക് മനസിലായി ... പഴയ കറുത്ത തുനിക്കെട്ടു ഞാന്‍ പതുക്കെ കൂട്ടി എടുത്തു എരിച്ചു കളഞ്ഞു ..

അവന്‍ മുടിഞ്ഞു പോകണേ എന്ന് ഉറക്കെ പ്രാര്‍ഥിച്ചു ശത്രു സംഹാര പുഷ്പാഞ്ജലി എന്റെ സുഹൃത്ത്‌ കയ്യില്‍ മേടിച്ചു. . ഈശ്വരന്‍ കൊട്ടേഷന്‍ കൂടി എടുക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കി .. എന്റെ കയ്യിലെ നാണയ തുട്ടുകള്‍ സ്വര്‍ണം പൊതിഞ്ഞ ഭാണ്ടാരത്ത്തില്‍ ഞാന്‍ നിക്ഷേപിച്ചു. ഇനി അവന്‍ മുടിഞ്ഞു പോകാന്‍ പ്രാര്ധിച്ചത് എന്നെ ഉദ്ദേശിച്ചു ആണെങ്കിലോ. ആ ഭണ്ഡാരത്തില്‍ അഭിനവ്‌ റെഡ്ഢിഎന്ന് ചാപ്പ കുത്തിയിരുന്നു . സ്വര്‍ണം കൊണ്ട് ഈശ്വരനെ പൊതിഞ്ഞു കെട്ടിയവന്‍. തന്‍റെ പേര് ഈശ്വരന്‍ മറന്നു പോകാതിരിക്കാന്‍ ചെയ്തതാകും.. ഇതൊക്കെ ഉള്ളപ്പോള്‍ എന്റെ നാണയത്തുട്ടുകള്‍ക്ക് എന്ത് വില ? അടുത്ത തവണ സ്വര്‍ണം തന്നെ കൊണ്ട് വരണം എന്ന് നിശ്ചയിച്ചു അമ്പലത്തിന്റെ പടികള്‍ ഇറങ്ങി .

വിവാഹ ദിവസം നിശ്ചയിച്ചത് ആകാശത്ത് നില്‍ക്കുന്ന കുറെ ഗ്രഹങ്ങള്‍ ആയിരുന്നു. അതിന്റെ വിദ്യുത് കാന്തിക മണ്ഡലം എനിക്ക് സത്സന്താനങ്ങളെ തരും എന്ന കാര്യത്തില്‍ അന്ന് എനിക്ക് യാതൊരു ശങ്കയും ഇല്ലായിരുന്നു .ഞാന്‍ പഠിച്ച ഇലക്ട്രോണിക്സിനെ പുച്ച്ചിച്ചു ധനാകര്‍ഷണ മഗ്നെറ്റ്‌ ഞാന്‍ കയ്യില്‍ കോര്‍ത്ത്‌ കെട്ടി. ജീവിതത്തില്‍ ഏറ്റവും ആവശ്യം ധന സ്ഥിരത ആണല്ലോ ...

ഇന്ന് എന്നെ ക്രുധനാക്കുന്നത് ഗ്രഹങ്ങള്‍ എനിക്ക് കനിഞ്ഞു തന്ന കനിഷ്ഠ പുത്രന്റെ ചോദ്യങ്ങള്‍ ആണ്. അവനു ഈശ്വരന്റെ ജാതിയും മതവും അറിയണം അത്രേ. എത്ര പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല. അയല്‍വീടിലെ ഈശ്വരന് വേറെ ജാതി ആണ് എന്ന് അവന്റെ ആത്മാര്‍ഥ സുഹൃത്ത്‌ ആണയിടുന്നു പോലും
അടുത്ത വീട്ടിലെ എന്റെ മണ്ടന്‍ സുഹൃത്തിന് അവന്റെ മകന് ബോധാമുണ്ടാകാന്‍വേണ്ടി ഒരു ഹോമം നടത്തണം..ഫലമുണ്ടാകാതിരിക്കുകയില്ല.


Monday, March 12, 2012

ഈ അടുത്ത കാലത്ത്




            മലയാള സിനിമയില്‍ ഒരുപാട് പരീക്ഷങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പേര്‍ തുടങ്ങി വച്ച നവോദ്ധാനം (അങ്ങനെ ഒരു അഭിപ്രായം ആരോ പറയുന്ന കേട്ടു) എട്ടു പിടിച്ചു  ഒരു പിടി നല്ല സിനിമകള്‍.... വന്നു കഴിഞ്ഞിരിക്കുന്നു അതിന്റെ കൂടെ കോര്‍ത്ത്‌ ചേര്‍ക്കാവുന്ന ഒരു പുതിയ പരീക്ഷണം ആണ് ഈ അടുത്ത കാലത്ത് എന്നാ സിനിമ .

ഫെമിനിസ്റ്റ്‌ കള്‍കും ഒരു പക്ഷെ യാഥാസ്ഥിതിക സദാചാര വാദികള്‍ക്കും നെട്ടിച്ചുളിക്കാന്‍ അവസരം സൃഷ്ടിക്കുന്ന രംഗങ്ങളും ആശയങ്ങളും അവിടവിടെ ഒളിച്ചും മറഞ്ഞം ഈ ചിത്രത്തില്‍ കാണാം. ഈ ചിത്രം ബാകി വയ്ക്കുന്ന ആശയം സ്ത്രീകള്‍ പൊതുവേ ബാലഹീനരാന് എന്നാ സന്ദേശമാണ് എന്നും വേണമെങ്കില്‍ വ്യഘ്യാനിക്കം .അത്തരം ഒരു വ്യഘ്യാനം സമൂഹത്തിലെ തലനരച്ചതും അല്ലാത്തതും ആയ ഫെമിനിസ്റ്റ്‌ ബുദ്ധിജീവികള്‍ക്ക് അലോസരം ഉണ്ടാക്കുക തന്നെ ചെയ്യും. അവസരത്തിനൊത് ബോയ്‌ ഫ്രണ്ടിനെ മാറ്റുന്ന മാധ്യമ  പ്രവര്‍ത്തക മുതല്‍ ഭര്‍ത്താവിന്റെ മാനസിക വൈകല്യം നിറഞ്ഞ പെരുമാറ്റത്തില്‍ മനസ് മടുത്തു പുതിയ സ്വാതന്ത്ര്യം തേടി ഇറങ്ങുന്ന വീടാമ്മയില്‍ വരെ തിരക്കഥാ കൃത്ത് ഈ ബല ഹീനതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഒരു പക്ഷെ സിനിമയുടെ വ്യക്തി കേന്ദ്രീകൃത കഥാ കഥന സ്വഭാവത്തിനു ചപ്പാകുരിശു പോലുള്ള സിനിമകള്‍ നിര്‍മിച്ച അതെ മാതൃക ഈ ചിത്രവും പിന്തുടരുന്നു. വ്യക്തിയല്ല  കഥയാണ് ഒരു സിനിമയിലെ യഥാര്‍ഥ നായകന്‍ അല്ലെങ്കില്‍ നായിക എന്നാ തിരിച്ചറിവ് പിന്തുടരുന്നുണ്ട് ഈ ചിത്രവും. പരസ്പര ബന്ധമില്ലാത്ത എന്നാല്‍ പരസ്പര ബന്ധമുണ്ട് എന്നാ ധാരണ പരത്തി കൊണ്ട് (ജീവിതം രുബിക്‌ ക്യൂബ്‌ പോലെ ഉള്ള വ്യവിധ്യസാധ്യത കളുടെ സങ്കലനം ആണ്  എന്ന് കഥാകൃത്ത്) മുന്നേറുന്ന ഈ കഥ  മലയാള സിനിമയിലെ  ഒരു പുതിയ പരീക്ഷണം ആണ് എന്ന് പറയാതെ വയ്യ.

ഒരു തുടര്ച്ചയുള്ള കഥയുടെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളിലെക്കും ഒരു ചൂണ്ടു പലക ആകുന്നുണ്ട് ഈ സിനിമ നഗര മാലിന്യങ്ങളുടെ കുതോഴിക്കില്‍ സ്തംഭിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളുടെ വേദനയും അതിനെതിരെ സംഘടിപ്പിക്കപെടുന്ന റിലേ സത്യഗ്രഹങ്ങളുടെ നിസ്സന്ഗതയും ഇവിടെ ക്യാമറ പകര്ത്തുന്നുണ്ട്. അപകടത്തില്‍ പരിക്കേട്ടവനെ പോലീസിന്റെ വാക്ക് കേട്ടിട്ട് പോലും പ്രവേശിപ്പിക്കാന്‍ മടിക്കുന്ന സ്വകാര്യ ആശുപത്രികളുടെ തനി നിറവും ഇവിടെ പകര്‍ന്നു വച്ചിരിക്കുന്നു. സ്ത്രീയുടെ നഗ്നതയുടെ കച്ചവട മൂല്യം സൃഷ്ടിക്കുന്ന സൈബര്‍ കമ്പോളത്തിലേക്ക് രിക്രൂട്മെന്റ്റ്‌ നടത്തുന്ന പ്രണയ ദാല്ലലുമാരുടെ പ്രതീകമായി  നിശാന്റെ  കഥാപാത്രം എത്തുമ്പോള്‍ ഇവിടെ തുറന്നു കാട്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ വേദന  തന്നെ ആണ്. 

പരസ്പര പൂരകങ്ങള്‍ ആയ തങ്ങി നിര്തലുകളാണ് ജീവിതം എന്നാ സന്ദേശം ബാകി വച്ച് പൂര്‍ത്തിയാവുന്ന സിനിമ, അത് കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരിക്കലും നിരാശ സൃഷ്ടിക്കുകയില്ല . കൊട്ടിഘോഷിക്കപ്പെടുന്ന താരപ്പോലിമയെ അപഹസിചു കൊണ്ട് പരാജയപ്പെടുന്ന പഴയ ആശയ അവര്ത്തനങ്ങളെ ഒഴിവാക്കി ഇത് പോലെ ഉള്ള പര്രീക്ഷണങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ. 


Saturday, March 3, 2012

മനുഷ്യന്‍

എന്റെ ചുറ്റും ഇരുട്ട് പുതച്ച പകല്‍
ഹൃദയം തിന്നു തീര്‍ത്ത കാമുകി
കണ്ണുനീരിനെ നോക്കി ചിരിക്കുന്ന സുഹൃത്ത്‌
വിയര്‍പ്പ് പിഴിഞ്ഞ് കളഞ്ഞു രക്തം തുടക്കാന്‍
എടുത്ത തോര്‍ത്ത്‌ മുണ്ടിന് പിടിവലി കൂടുന്ന സഹപ്രവര്‍ത്തകന്‍
ഞാന്‍ മാറി പോയിരിക്കുന്നു
ഇന്ന് ഞാന്‍ ചിരിക്കാറില്ല
ഓടിതീര്‍ക്കാന്‍ ദൂരം ഏറെ
കാണാതെ കാണാന്‍ കാഴ്ചകള്‍ ബാക്കി
ലോകം മാറി പോകുന്നത് എത്ര പെട്ടെന്നാണ്

ഇവിടെ കാറ്റ്  വീശിയിരുന്നു  തണുത്ത നനുത്ത കാറ്റ്
നിലാവുള്ള രാത്രികളില്‍
നക്ഷത്രങ്ങള്‍ എണ്ണികൂടെ കൈ കോര്‍ത്ത്‌ കിടന്ന കാമുകി
ഓര്‍മകള്‍ കൊണ്ട്  സുഗന്ധം നിറച്ചു
ഇടവഴികളില്‍ കൂടെ നടന്ന സൌഹൃദങ്ങള്‍

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്
ജീവനില്ലത്ത നക്ഷത്രങ്ങള്‍ ആണ് രാത്രിയില്‍
ഒറ്റ രാത്രിയില്‍ പൂത്തു  കൊഴിഞ്ഞു വീഴുന്ന  നിശഗന്ധികലാണ്
എനിക്കിന്ന് കൂട്ട്
ഓടിത്തീര്‍ത്ത വഴികള്‍ മറക്കാന്‍ ശീലിച്ചു
ബാല്യം വേര്‍പെട്ട ഓര്‍മ്മകള്‍ മുറിച്ചു കളഞ്ഞു
വെറുക്കാനും വേരുപ്പിക്കാനും പഠിച്ചു
ഞാന്‍ ഇന്ന് മനുഷ്യനായി ..







Saturday, February 25, 2012

ആധുനികന്‍


കാവിലെ പാലമരം ഞാന്‍  മുറിച്ചു കളഞ്ഞു
വളഞ്ഞു പുളഞ്ഞു വളര്‍ന്ന ഒന്ന്
നിറയെ പൂക്കലുണ്ടാകുമായിരുന്നു
ഓര്‍മ്മകള്‍ നിറച്ചു വച്ച പൂക്കള്‍
യക്ഷി പാല ആയിരുന്നത്രേ
 യക്ഷിക്കു പാര്‍ക്കാന്‍
കൊണ്ക്രീറ്റ്‌ മാളിക പണിതു  കൊടുത്തു
യക്ഷിക്കു സന്തോഷമായി

മഷിത്തണ്ട് വളര്‍ന്നു നിന്ന ചെങ്കല്‍ കൂട്ടങ്ങളെ
പിഴുതെരിനു വില്ല പണിഞ്ഞു
സ്ലേറ്റ് കാണാത്ത ബാല്യങ്ങള്‍ക്ക്
മഷിത്തണ്ട് ആവശ്യമില്ലത്രേ

സര്‍പ്പക്കാട്‌ തീയിട്ടു
പുല്‍ത്തകിടി പിടിപ്പിക്കണം
ആന്തൂറിയവും ഓര്‍ക്കിടും നടണം
കാട്ടു ചെത്തിക്ക്
പൂ മാര്‍ക്കെറ്റില്‍ വില യില്ല

ആകാശം  മുട്ടുന്ന ആല്‍മരം പിഴുതെടുത്ത്
ചെറിയ ചട്ടിയില്‍ നടണം
മരത്തില്‍ ഒട്ടിയ ആകാശം കയ്യിലിട്ട് ഞെരിക്കണം

മുറിച്ചു കളഞ്ഞ ഓര്‍മകളില്‍ തല വച്ച്
അതൊരു കാലം എന്ന് നെടുവീര്‍പ്പിടനം
ഇപ്പോള്‍ ഞാന്‍ ആധുനികനാണ്




























Thursday, February 16, 2012

പകലും രാത്രിയും

രാത്രിയുടെ വേര് പകലില്‍ പുതഞ്ഞു നില്‍ക്കുന്നു
പടം പൊഴിക്കുന്ന പാമ്പിനെ പോലെ
ഇടയ്ക്കിടെ നക്ഷത്രങ്ങളെ  നോക്കി
പറക്കാന്‍ ശ്രമിക്കും
മഴത്തുള്ളികളില്‍ തൂങ്ങി നിന്ന്
നൃത്തം ചവിട്ടും
കാല്‍ ചിലമ്പുകള്‍ ആഞ്ഞു കിലുക്കി
ശബ്ദമുണ്ടാക്കും

ഓരോ തവണയും ഉയര്‍ന്നു പൊങ്ങുന്നത്
ഒരു രക്ഷപെടലാണ്
സ്വപനം കാണിച്ചു തന്നു കൊതിപ്പിച്ച
താരകങ്ങളെ നീല പട്ടു കൊണ്ട്
മൂടി കെട്ടി പച്ചപ്പിനെ കാണിച്ചു
പുഴയെ കാണിച്ചു
ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ
പകലില്‍ നിന്നുള്ള ഒളിച്ചോട്ടം

ഓരോ തവണയും നക്ഷത്രങ്ങളെ
ആഞ്ഞു പിടിക്കാന്‍ ശ്രമിച്ചു
ചിന്നി ചിതറി താഴെ വീഴും
വീണ്ടും പകലിന്റെ മാറില്‍ അമര്‍ന്നു
ആരോടും മിണ്ടാതെ ഒളിച്ചിരിക്കും

ഓരോ പകലിലും ഒരു രാത്രി
ഒളിച്ചിരിക്കുന്നുണ്ട്
ചുകന്ന പട്ടുടുത്തു ഒളിച്ചോടാന്‍ വെമ്പുന്ന
ഒരു രാത്രി
ഈ വേര് എങ്ങിനെയാനൊന്നു മുറിച്ചു കളയുക ?
മുറിച്ചു മാറ്റിയ പകലിനെ
നോക്കിച്ചിരിച്ചു നക്ഷത്രങ്ങളെ മാറോടടുക്കി
നില്‍ക്കുന്ന രാത്രിയെ ഞാന്‍ സ്വപ്നം കാണുന്നു !!


Tuesday, February 7, 2012

മരണം

ഇരുട്ട് പുതചെത്തുന്ന മരണത്തെ ഞാന്‍
പ്രണയിക്കുന്നു
ഒച്ചയുണ്ടാക്കാതെ കണ്ണടച്ച് കറുപ്പിച്ച
പകലിനെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു
പുറകെ വന്നു നിന്ന് ഞാന്‍ കാണാതെ
എന്നെ ചുറ്റി പിടിക്കുന്ന മരണം
ഉറങ്ങുന്ന മനസ്സില്‍ വെള്ളാരം കല്ലുകള്‍
പെറുക്കി എറിഞ്ഞു ഓളങ്ങള്‍ നിര്മിക്കുന്നവള്‍
നീ മരണവും ഞാന്‍ ജീവനും ആയിരുന്നു
എന്റെ ജീവനെ ഞാന്‍ നിനക്ക് പകര്‍ന്നു നല്‍കി
ഇപ്പോള്‍ ഞാനും മൃതി മാത്രമാണ്
എന്റെ ഓളങ്ങള്‍ നിലച്ച ജലാശയത്തില്‍
നിന്റെ കവിതകള്‍ പൊതിഞ്ഞു
കടലാസ് വഞ്ചികള്‍ ഒഴുക്കി വിടുക
അത് നിന്റെ പ്രിയതമനിലേക്ക്
ഒഴുകുന്ന പ്രണയ ലെഘനങ്ങലാവട്ടെ
നിനക്ക് ജീവനെ പകര്‍ന്നു
ഞാന്‍ നിന്നിലേക്ക് അഴ്ന്നിറങ്ങുന്നു
ഒച്ചയുണ്ടാക്കാതെ എന്നെ നീ ചേര്‍ത്ത് പിടിക്കുക
നീ കേള്‍ക്കാത്ത എന്റെ ശബ്ദം
ഇന്ന് നിന്നിലേക്ക് ലയിക്കുന്നു
ഞാന്‍ നീയും നീ ഞാനുമായി മാറുന്നു
വീണ്ടും ഒരിക്കല്‍ കൂടി ഇത് വഴി വരിക
നിനക്ക് ജീവന്‍ പകര്‍ന്ന അസ്ഥിമാടതിലേക്ക് ...


Tuesday, January 31, 2012

കൃഷ്ണ വിലാപം

എന്റെ ശരീരം  മുറിച്ചു 
ഒഴുകുന്ന  രക്തത്തില്‍
നിന്റെ പേര് ഞാന്‍ കുരിചിട്ടുണ്ടാകും 
അതിനു നിശഗന്ധിയുടെ ഗന്ധവും 
രാത്രിയുടെ കറുപ്പും കാണും 
മഴ പെയ്യുന്ന രാത്രിയില്‍ 
വെള്ളത്തിലലിഞ്ഞു 
നിന്നിലെക്കൊഴുകിയെത്താന്‍ കൊതിക്കുന്ന ചെമ്പനീര്‍  പൂക്കള്‍ 
നിലത്ത് മുറിഞ്ഞു വീണ ഹൃദയത്തോട് 
നീ അന്ന് യാത്ര പറയുക 
എന്റെ മേല്‍ പുതയ്ക്കാന്‍ ഒരു 
ചെമ്പട്ട് കരുതുക 
കയ്യില്‍   ഒരു പിടി മുല്ലപ്പൂക്കളും 
കാട്ട് ചെമ്പകവും  ഒരു മയില്‍ പീലി യും 
അജ്ഞാത വേടന്റെ അമ്പു ഏറ്റു
പിടഞ്ഞപ്പോള്‍  ശ്വാസം നിറച്ചു
ഞാന്‍ കാത്തു വച്ച വേണു 
 അരികില്‍ നിനക്കായി പാടുന്നുണ്ട് 
നീ വരാതെ എനിക്ക് പോകാനാവില്ല 
വരാതിരിക്കരുത് .... 

നിന്റെ പിന്‍ വിളിക്ക് കാതോര്‍ത്തു 
നീ പുതച്ച പകലിനെ  രാത്രിയില്‍ 
ചേര്‍ത്ത് പിടിച്ചു ഞാന്‍ മധുരയിലേക്ക് 
പോയത് നീ ഓര്‍ക്കുന്നുണ്ടോ 
എന്റെ കണ്ണിലും ഹൃത്ത്തിലും തീ നിറച്ചു തന്നു 
യാത്ര മൊഴി പറയാതെ നീ മറഞ്ഞു നിന്നത് 
എന്റെ കണ്ണിലെ പ്രണയം നോകി 
നീ  അകലെ നിന്ന് ചിരിച്ചത് 

കടലിന്റെ നടുവില്‍ എന്റെ ദ്വാരക 
അലിഞ്ഞു ചേരുന്നത് എനിക്ക് കാണാം 
അകലെ എവിടെയോ എന്റെ പ്രണയത്തെ 
ദുഷിച്ചു പാടുന്ന പാട്ടുകള്‍ കേള്‍ക്കാം 
അപ്പോളും നിന്നെ ഞാന്‍ കാത്തിരിക്കും 
യാദവ വിദൂഷകന്‍ നാളെ ചതിയനാകട്ടെ  
നീ പ്രണയം പനിച്ച പകലിനും രാവിനും 
കൂട്ടിരുന്ന രാധയും 
എങ്കിലും നീ വരാതിരിക്കരുത് 
നീ വരാതെ എനിക്ക് പോകാനാവില്ല 






 



 
 

Monday, January 30, 2012

അച്ഛനും മകളും

ഇത് ഒരു ഓര്‍മയാണ് ഒരു അച്ഛനും മകളും ബാകി വച്ച ഒരു ഓര്മ  .. ഇതിവിടെ എഴുതണം എന്ന് തോന്നി 

എന്റെ മുന്നില്‍ കൈ കൂപ്പി നിന്ന ഒരച്ഛനും മകളും . എന്റെ കൈകളെ കുറെ നേരം ചേര്‍ത്ത് പിടിച്ചു അയാള്‍ ചിരിച്ചു പിന്നെ നന്ദി പറഞ്ഞു. ഏഴോ എട്ടോ വയസു പ്രായം കാണും ആ കുട്ടിക്ക്. അവളുടെ തലയില്‍ പറ്റി ചേര്‍ന്ന് ഒരു മഞ്ഞ നിറമുള്ള തട്ടം. അത് ഒരു പക്ഷെ കാന്‍സര്‍ മുറിച്ചു കളഞ്ഞ അവളുടെ കര്കൂന്തലിനെ മറക്കാന്‍ അവള്‍ തന്നെ ചേര്‍ത്തിട്ട ഒരു മൂട് പടമാകാം.

 കാണാത്ത കേള്‍ക്കാത്ത കുറെ സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു. ചാരിറ്റി പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നത് ആദ്യമായാണ്. പ്രലോഭിപിക്കുന്ന ആധുനികത ചുറ്റി വരിഞ്ഞ കോര്പരെടു ജീവിതം ബാകി വച്ചത് ജീവിക്കാന്‍ മറന്ന ഒരു പാട് വര്‍ഷങ്ങള്‍ ആണ് എന്നാ തിരിച്ചറിവും ആദ്യമായാണ്. ആശയങ്ങള്‍ പങ്കു വയ്ക പെടുമ്പോള്‍ അവയ്ക്ക് ഓജസ്സും ശക്തിയും കൈവരുന്നു. അത് നീണ്ടു വളര്‍ന്നു വട വൃക്ഷമായി തണല്‍ നല്‍കുന്നു . അങ്ങനെ ഒരു തണല്‍ മരം ഇവിടെ വളര്‍ന്നു തുടങ്ങിയിരിക്കുന്നു  . ജീവിക്കാന്‍ ആഗ്രഹിച്ചാലും ജീവിക്കാന്‍ കഴിയാതെ പോകുന്ന കുറെ മനുഷ്യര്‍ക്ക്‌ വേണ്ടി ജീവിതം ജീവിച്ചു തീര്‍ക്കാന്‍ മറന്നു പോയ ഞാന്‍ ഇവിടെ എത്തി ചേര്‍ന്നത്‌ എങ്ങനെ എന്ന് ആലോചിക്കുമ്പോള്‍ അറിയാതെ ഞാന്‍ വിശ്വസിച്ചു പോകുന്നു എവിടെയോ ഒരു ശക്തി ഉണ്ടെന്നു, നാമറിയാതെ നമ്മളെ നയിക്കുന്ന ഒരാള്‍ 

സോഷ്യല്‍ നെട്വോര്‍കിംഗ് സൈറ്റുകളില്‍ മുഖമോളിപ്പിച്ചു പ്രവാസത്തിന്റെ വിരസത കുഴിച്ചു മൂടിയപ്പോള്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇത് പോലെ ഒന്ന് സംഭവിക്കും എന്ന് . ആ അച്ഛനെയും മകളെയും കാണുന്നത് പരിപാടി എല്ലാം കഴിഞ്ഞാണ്. അവളുടെ കണ്ണുകളില്‍ കൌതുകം നിറഞ്ഞു നിന്നിരുന്നു. "കൊച്ചിയില്‍ നിന്നാണല്ലേ" അച്ഛന്‍ ചോദിച്ചു . ഒരു ചിരി മുഖത്ത് ചേര്‍ത്ത് പിടിപ്പിച്ചു ഞാന്‍ അതെ എന്ന് തലയാട്ടി. "ഞങ്ങളും കൊച്ചി ക്കാരാ " ആ കുഞ്ഞു മുഖത്ത് നിറഞ്ഞു നിന്ന പുഞ്ചിരി ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല.   ആ നിമിഷം എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ആ ചിരി ഇന്നും എന്റെ മുന്നില്‍ ഉണ്ട്.. 

ഓരോ ചെറിയാ കാര്യത്തിനും എന്നോട് എന്തിനു ഇങ്ങനെ ചെയ്തു എന്ന് ഈശ്വരനെ കുറ്റ പെടുത്താരുണ്ട് നമ്മള്‍ ഓരോരുത്തരും. എന്നാല്‍ നാളെ ജീവിച്ചിരിക്കുമോ എന്നറിയാതെ ജീവിക്കുന്ന, ഈശ്വരന്‍ വഴിയരികില്‍ കാത്തു വയ്ക്കുന്ന ചുമടിന്റെന്റെ ഭാരം താങ്ങാനാകാതെ വീണു പോകുന്ന ഇത് പോലെ എത്ര പേര്‍.....,.. കണ്ടിട്ടും കാണാതെ നടക്കാന്‍ നമ്മള്‍ ഓരോരുത്തരും ഓരോ നിമിഷവും ശീലിച്ചു കൊണ്ടിരിക്കുകയാണ് ,.. വഴി മാറി നടക്കുന്നവനെ നമ്മള്‍ പരിഹസിക്കും അവനു ഭ്രാന്താണ് എന്ന് പറഞ്ഞു ആള്‍ക്കൂട്ടത്തില്‍ അവനെ നോക്കി ചിരിക്കും. അതിനു ശേഷം പുതിയതായി ഇറങ്ങിയ മോസ്റ്റ്‌ മോഡേണ്‍ മൊബൈല്‍ ഫോണിനെ കുറിച്ചോ ഇന്ന് പോകേണ്ട പബ്ബില്‍ കാനാനിടയുള്ള തരുണീ മണികളെ കുറിച്ചോ അതുമല്ലെങ്കില്‍ സിനിമ നടിമാരുടെ പുതിയ പ്രണയത്തെ കുറിച്ചോ സമസാരിക്കും . 

ഹൃദയം സംസാരിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? ഞാന്‍ കണ്ടു ആ കുട്ടി യില്‍ അവളുടെ അച്ഛനില്‍ അത് പോലെ അവിടെ കൂടി നിന്ന ഒരുപാട് പേരില്‍. അവരുടെ മൌനത്തില്‍ ഒളിച്ചിരിക്കുന്ന വാചാലത, അത് മനസ്സില്‍ നിറച്ചു തരുന്ന പേരറിയാത്ത എന്തൊക്കെയോ വിചാര വികാരങ്ങള്‍. ,.. അതറിയണമെങ്കില്‍ അത് കണ്ടു അനുഭവിച്ചു  തന്നെ അറിയണം വാക്കുകളില്ലതെയും ചിലപ്പോള്‍ സംസാരിക്കാന്‍ കഴിയുമായിരിക്കും... 





  

Tuesday, January 24, 2012

സന്ധ്യ

നിണം ഉറഞ്ഞോഴുകുന്ന മുറിവുകള്‍ കീറി നീ
അകലെ മരഞ്ഞെന്കിലും സന്ധ്യേ

നീ തന്ന ചെമ്പട്ട് മൂടി പ്പുതച്ചു കൊണ്ടീ
സൂര്യന്‍ആഴിയില്‍ മുങ്ങട്ടെ
വീണ്ടും ഉദിക്കാതെ ഇന്നെന്റെ താപങ്ങള്‍
ജലധിയില്‍ വീണു മറയട്ടെ


അറിയുക നീ വീണ്ടും ഇരുളിന്റെ
പടിവാതില്‍ താണ്ടി തിരിചെത്തുമിവിടെ
അന്ന് നിന്‍ ഹൃദയത്തില്‍ കുങ്കുമ പ്പൂവുകള്‍
ചാലിച്ച യെന്‍ ഓര്മ മാത്രം
കൂടെയുണ്ടാവട്ടെ നിന്റെയീ മിഴിയില്‍
നിന്നുതിരുന്ന കണ്ണു നീരോപ്പാന്‍

അന്നുനിന്‍ കണ്ണുകള്‍ വീണ്ടും തിരഞ്ഞിടും
ഉയരാത്തോരര്‍ക്കനെ തേടി
നിന്‍ കവിള്‍പ്പൂക്കളില്‍ ചെന്നിറം
ചേര്‍ക്കുന്ന എന്റെ യീ മൌനവും തേടി
എന്‍ ചിത എരിചോരീ മണ്ണില്‍ നീ ചേര്‍ക്കുക
നിന്‍ നെഞ്ചില്‍ എരിയുന്നോരഗ്നി
നിലാവറ്റ് രാവിലും വെയിലട്ട പകലിലും
കൂട്ടായി നില്‍ക്കുന്നോരഗ്നി ....







Thursday, January 5, 2012

കടല്‍

മനസ് കടലാകുന്നു
ഇളകി മറഞ്ഞു ആര്‍ത്തു വിളിച്ചു
വേലിയേറ്റവും വേലിയിറക്കവും വന്നു പോയി
കടല്‍ പാമ്പുകള്‍ വിഷം ചീറ്റി വെളുത്ത പകലിലേക്ക്
രക്ഷപെടാന്‍ കുതരുന്നു
വാല്‍ തുമ്പുകള്‍  കേട്ടിയിടപ്പെട്ടവ ....
രേതസ്സ് മണക്കുന്ന കുംഭങ്ങളില്‍
രക്തം വഹിച്ചു മത്സ്യ കന്യക
കാമം വമിക്കുന്ന ചുണ്ട് കൊണ്ട്
അവള്‍ അത് ഇടയ്ക്കിടയ്ക്ക് മോന്തുന്നു
കരയിലെ മണല്‍ തരികളെ കാര്‍ന്നു കാര്‍ന്നു
കൊതി മാറാതെ വീണ്ടും വായ പിളര്ത്തുന്ന തിരമാലകള്‍
എന്നാണീ തിരയോന്നടങ്ങുക
തിരയടങ്ങിയ കടല്‍ പൊത്തിലേക്ക്
തല വലിക്കുന്ന സര്‍പ്പമാണ്
വീണ്ടും പുറത്തു വരാന്‍
മുങ്ങുന്ന സൂര്യന് മേഘപടലങ്ങള്‍ കൊണ്ട്
മാരാലയിടുന്ന സന്ധ്യക്ക്
അത് വീണ്ടും പുറത്തു വരും
നിന്നെ മുന്നില്‍ നിര്‍ത്തി എന്നോട് യുദ്ധം ചെയ്യാന്‍
ചിലപ്പോള്‍ ഞാന്‍ തോറ്റു പോകും
ആയിരം ശരങ്ങളില്‍ താങ്ങി നിന്നു
ഞാന്‍ നിന്നോടന്നു യാത്ര പറയും....