Friday, March 23, 2012

തിരികെ ഒരു യാത്ര




മണ്ണ് തിന്നുന്നവര്‍ചുറ്റിലും പൊടിയാര്‍ത്തു
വീശുന്ന കാറ്റില്‍ തനിചിരിക്കുന്നിന്നു ഞാന്‍
എന്റെ കുളവും തൊടിയിലെ കറുകയും വാടി
കിതയ്ക്കുന്നു വെയിലിന്റെ ചൂടില്‍
കരയുന്ന പക്ഷിക്ക് കൂടില്ല
കൂട്ടിനായ്‌ കൊക്കുരുംമാന്‍ കൂട്ട് കിളിയുമില്ല
പണ്ടേ മുറിച്ചു ഞാന്‍ വീഴ്ത്തിയാ കിളിയുടെ
പാട്ടിലെ പ്രണയവും തഴുകും മരങ്ങളും
ഇന്നവന്‍ ഏകാനായ്‌ അകലേക്ക്‌ നോക്കി നിന്നൊരു
രാത്രി കൂടെ കൊതിച്ചു പാടുന്നിതാ
മയ്ങ്ങുവാന്‍ അലിയുവാന്‍ വിരിയും നിശാഗന്ധി
ചേര്‍ത്ത് വച്ചാ നിലാവില്‍ കുളിചാര്‍ക്കുവാന്‍
അവന്റെയീ കണ്ണില്‍ ഞാന്‍ കാണ്മു വിഷാദാഗ്നി
മൂടി വക്കുന്ന്ന ഈ ഏകാന്ത സന്ധ്യകള്‍
ചെന്നിറം ചാലിച്ച നഷ്ടസ്വപ്നങ്ങളും
കണ്ണുനീര്‍ മോഹിച്ച കുളിരും തലോടലും

തളിര്‍ കാറ്റ് തഴുകുന്ന മാമര കൂട്ടങ്ങള്‍
പാട്ടെട്ടു പാടിയ കാലമോര്‍ക്കുന്നു ഞാന്‍
തൊടിയിലെ തോട്ടില്‍ ഞാന്‍ ഓര്‍മ്മകള്‍
നനച്ചതും അന്തി വെട്ടതിലന്നാടി തിമാര്ത്ത്തതും
നര വീണ പാട വരമ്പത്ത് കൂടെ ഞാന്‍
വണ്ടി ചക്രമുരുട്ടി നടന്നതും
ഒളിച്ചു കളിക്കും നിലാവിനെ നോക്കിയീ
മന്‍തിട്ടയില്‍ ഞാന്‍ ഞാന്നു കിടന്നതും
ഓണമനസിനു പൂക്കലമിട്ടതും
വിഷുവിന്‍ പുലരിയില്‍ വര്‍ണങ്ങള്‍ ചേര്‍ത്തതും
കാണ്മു ഞാന്‍ വീണ്ടുമീ ഓര്‍മ്മകള്‍ വാടുന്ന
ചൂടില്‍ കരയുന്ന പക്ഷിതന്‍ പാട്ടില്‍
ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ
കൊതിപ്പു ചിരിക്കുവാന്‍ കാറ്റില്‍ മയങ്ങുവാന്‍
മഴയിറ്റു വീഴുന്ന ജാലക വാതിലില്‍ തല ചേര്‍ത്ത്
സ്വപ്നത്തില്‍ അലിയുവാന്‍ അമരുവാന്‍
സന്ധ്യയില്‍ ചെന്നിറം ചെര്തോരാ നെറ്റിയില്‍
ചുംബനം നല്‍കുവാന്‍ കണ്ണുകള്‍ ചേര്‍ക്കുവാന്‍

ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ




No comments: