Tuesday, February 7, 2012

മരണം

ഇരുട്ട് പുതചെത്തുന്ന മരണത്തെ ഞാന്‍
പ്രണയിക്കുന്നു
ഒച്ചയുണ്ടാക്കാതെ കണ്ണടച്ച് കറുപ്പിച്ച
പകലിനെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു
പുറകെ വന്നു നിന്ന് ഞാന്‍ കാണാതെ
എന്നെ ചുറ്റി പിടിക്കുന്ന മരണം
ഉറങ്ങുന്ന മനസ്സില്‍ വെള്ളാരം കല്ലുകള്‍
പെറുക്കി എറിഞ്ഞു ഓളങ്ങള്‍ നിര്മിക്കുന്നവള്‍
നീ മരണവും ഞാന്‍ ജീവനും ആയിരുന്നു
എന്റെ ജീവനെ ഞാന്‍ നിനക്ക് പകര്‍ന്നു നല്‍കി
ഇപ്പോള്‍ ഞാനും മൃതി മാത്രമാണ്
എന്റെ ഓളങ്ങള്‍ നിലച്ച ജലാശയത്തില്‍
നിന്റെ കവിതകള്‍ പൊതിഞ്ഞു
കടലാസ് വഞ്ചികള്‍ ഒഴുക്കി വിടുക
അത് നിന്റെ പ്രിയതമനിലേക്ക്
ഒഴുകുന്ന പ്രണയ ലെഘനങ്ങലാവട്ടെ
നിനക്ക് ജീവനെ പകര്‍ന്നു
ഞാന്‍ നിന്നിലേക്ക് അഴ്ന്നിറങ്ങുന്നു
ഒച്ചയുണ്ടാക്കാതെ എന്നെ നീ ചേര്‍ത്ത് പിടിക്കുക
നീ കേള്‍ക്കാത്ത എന്റെ ശബ്ദം
ഇന്ന് നിന്നിലേക്ക് ലയിക്കുന്നു
ഞാന്‍ നീയും നീ ഞാനുമായി മാറുന്നു
വീണ്ടും ഒരിക്കല്‍ കൂടി ഇത് വഴി വരിക
നിനക്ക് ജീവന്‍ പകര്‍ന്ന അസ്ഥിമാടതിലേക്ക് ...