Thursday, April 5, 2012

മൂന്നു ചിന്തകള്‍




ആണത്തം
--------------
തലച്ചോറ് ചുരുട്ടി പുക വലിക്കണം
വിയര്‍പ്പ് ഇറ്റിച്ചു അടുപ്പ് കത്തിക്കണം
രക്തം വാറ്റി ചാരയമാക്കണം
അന്തിക്ക് മോന്തി കുന്തിചിരിക്കണം
ആകാശം നോക്കി പോട്ടിചിരിക്കണം
ഒട്ടിയ കീശയില്‍ പട്ടിണി നിറക്കണം
പെണ്ണിനും കണ്ണനും കണ്ണീരു നല്‍കണം
ആണത്തമുള്ളവന്‍ എന്നാളുകള്‍ ചൊല്ലണം

രാഷ്ട്രീയക്കാരന്‍
----------------------
കണ്ണ് തുറന്നു വായും തുറന്നു
മനസിനെ മൂടണം
കൈകൂപ്പി ചിരി തേച്ചു
കാലുകള്‍ കഴുകണം
കിട്ടിയ കസേരയില്‍
ഒട്ടിയിരിക്കണം
വേരുകള്‍ നീട്ടി കാതുകള്‍ പൂട്ടി

പെണ്ണ്
--------
കണ്ണുനീര്‍ കൊണ്ട് കരളിനെ മുറിക്കണം
ഹൃദയം തിന്നിട് മാപ്പ് പറയണം
വെളുത്ത തൊലിക്കടിയില്‍
കറുത്ത മനസിന്‌ ചായം പൂശണം
മണിയരക്കുള്ളില്‍
തടവറ പണിയണം





Friday, March 23, 2012

തിരികെ ഒരു യാത്ര




മണ്ണ് തിന്നുന്നവര്‍ചുറ്റിലും പൊടിയാര്‍ത്തു
വീശുന്ന കാറ്റില്‍ തനിചിരിക്കുന്നിന്നു ഞാന്‍
എന്റെ കുളവും തൊടിയിലെ കറുകയും വാടി
കിതയ്ക്കുന്നു വെയിലിന്റെ ചൂടില്‍
കരയുന്ന പക്ഷിക്ക് കൂടില്ല
കൂട്ടിനായ്‌ കൊക്കുരുംമാന്‍ കൂട്ട് കിളിയുമില്ല
പണ്ടേ മുറിച്ചു ഞാന്‍ വീഴ്ത്തിയാ കിളിയുടെ
പാട്ടിലെ പ്രണയവും തഴുകും മരങ്ങളും
ഇന്നവന്‍ ഏകാനായ്‌ അകലേക്ക്‌ നോക്കി നിന്നൊരു
രാത്രി കൂടെ കൊതിച്ചു പാടുന്നിതാ
മയ്ങ്ങുവാന്‍ അലിയുവാന്‍ വിരിയും നിശാഗന്ധി
ചേര്‍ത്ത് വച്ചാ നിലാവില്‍ കുളിചാര്‍ക്കുവാന്‍
അവന്റെയീ കണ്ണില്‍ ഞാന്‍ കാണ്മു വിഷാദാഗ്നി
മൂടി വക്കുന്ന്ന ഈ ഏകാന്ത സന്ധ്യകള്‍
ചെന്നിറം ചാലിച്ച നഷ്ടസ്വപ്നങ്ങളും
കണ്ണുനീര്‍ മോഹിച്ച കുളിരും തലോടലും

തളിര്‍ കാറ്റ് തഴുകുന്ന മാമര കൂട്ടങ്ങള്‍
പാട്ടെട്ടു പാടിയ കാലമോര്‍ക്കുന്നു ഞാന്‍
തൊടിയിലെ തോട്ടില്‍ ഞാന്‍ ഓര്‍മ്മകള്‍
നനച്ചതും അന്തി വെട്ടതിലന്നാടി തിമാര്ത്ത്തതും
നര വീണ പാട വരമ്പത്ത് കൂടെ ഞാന്‍
വണ്ടി ചക്രമുരുട്ടി നടന്നതും
ഒളിച്ചു കളിക്കും നിലാവിനെ നോക്കിയീ
മന്‍തിട്ടയില്‍ ഞാന്‍ ഞാന്നു കിടന്നതും
ഓണമനസിനു പൂക്കലമിട്ടതും
വിഷുവിന്‍ പുലരിയില്‍ വര്‍ണങ്ങള്‍ ചേര്‍ത്തതും
കാണ്മു ഞാന്‍ വീണ്ടുമീ ഓര്‍മ്മകള്‍ വാടുന്ന
ചൂടില്‍ കരയുന്ന പക്ഷിതന്‍ പാട്ടില്‍
ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ
കൊതിപ്പു ചിരിക്കുവാന്‍ കാറ്റില്‍ മയങ്ങുവാന്‍
മഴയിറ്റു വീഴുന്ന ജാലക വാതിലില്‍ തല ചേര്‍ത്ത്
സ്വപ്നത്തില്‍ അലിയുവാന്‍ അമരുവാന്‍
സന്ധ്യയില്‍ ചെന്നിറം ചെര്തോരാ നെറ്റിയില്‍
ചുംബനം നല്‍കുവാന്‍ കണ്ണുകള്‍ ചേര്‍ക്കുവാന്‍

ഒരു മാത്ര വെറുതെ തിരികെ നടക്കുവാന്‍
കൊതിക്കുന്നിതിന്നു ഞാന്‍ എന്തിനെന്നറിയാതെ




Monday, March 19, 2012

ഈശ്വരന്റെ മതം


മതമില്ലാതെ ജീവിച്ചാല്‍ എന്താണ് കുഴപ്പം..ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ഒരുപാട് തവണ ചോദിച്ചു. എന്നോട് മാത്രമല്ല ചുറ്റുമുള്ള പലരോടും. പലപ്പോഴും അവരില്‍ നിന്ന് കിട്ടിയ മറുപടി എന്നെ അമ്പരപ്പിച്ചു . ഈ സമൂഹത്തില്‍ ജീവിച്ചു പോകണം എങ്കില്‍ സമൂഹത്തെ പിന്തുടര്‍ന്നെ ഒക്കുകയുല്ലു എന്നു ഓരോരുത്തരും എന്നോട് പറഞ്ഞു ..ചിലര്‍ക്ക് മതം ഈശ്വരന്‍ കല്പിച്ചു തന്ന ജീവിത രീതിയായിരുന്നു. അത് തെറ്റി നടന്നാല്‍ കാത്തു വച്ചിരിക്കുന്ന നരകയാതനയുടെ ഓര്‍മ്മപ്പെടുത്തല്‍...,. മറ്റു ചിലര്‍ക്ക് ജോലി ലഭിക്കാനും നല്ല വിദ്യാലയങ്ങളില്‍ പഠിക്കാനും ജന്മനാ ലഭിച്ച അവകാശ പ്രഘ്യാപന രേഖ. വേറെ ചിലര്‍ക്ക് അത് മനസുകളെ മുറിച്ചു മാറ്റി അധികാരം പണിയാന്‍ ലഭിച്ച മൂര്‍ച്ചയേറിയ ആയുധമായിരുന്നു.. മതം എന്റെ ആകാശത്ത് ഇരുണ്ട കറുത്ത മേഘമായി എനിക്ക് പിടി തരാതെ അങ്ങനെ നിറഞ്ഞു നിന്നു

മതമില്ലാത്ത ജീവനെ പാഠപുസ്തകങ്ങളില്‍ നിന്ന് ആട്ടിപ്പായിച്ചത് കണ്ടപ്പോളും ഞാന്‍ അമ്പരന്നു. മതം എന്റെ പുറകില്‍ ഭാണ്ടാക്കെട്ടായി ഞാന്‍ കരുതേണ്ട ഒന്നാണ് എന്ന് മനസ്സില്‍ കോറിയിടാന്‍ ശീലിച്ചു കൊണ്ട് വീണ്ടും നടന്നു നീങ്ങി. അപ്പോളും എന്റെ സംശയം മതവും ഈശ്വരനും തമ്മിലെന്താണ് ബന്ധം എന്നായിരുന്നു. രണ്ടും കൂടി എന്നെ ചുറ്റി പിടിച്ചു ശ്വാസം മുട്ടിച്ചു
പല മുഖങ്ങള്‍, പരസ്പരം ഞാനാണ് ശരി എന്ന് വാദിക്കുന്നവ എന്റെ മുന്നിലൂടെ ഇഴഞ്ഞു പോയി . മതമില്ലാതെ ഒരു ഈശ്വരന്‍ ഉണ്ടാകുമോ അങ്ങനെ ഒരു ഈശ്വരനെ പഠിക്കാന്‍ സ്നേഹിക്കാന്‍ ഞാന്‍ കൊതിച്ചു . എന്റെ മനസ്സില്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ എന്റെ ആഗ്രഹങ്ങളെ കെട്ടി വച്ചു..

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നോതിയ ഗുരുവിനു സ്വന്തമായി ജാതിയുണ്ടായിരുന്നു എന്ന് ഞാന്‍ പഠിച്ചു. നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ സ്നേഹിക്കാന്‍ പഠിപ്പിച്ച യേശുദേവന് പള്ളികളുടെ ഭരണം ആര് കയ്യാലനമെന്ന കാര്യത്തില്‍ ശന്കയുന്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഒരു മനുഷ്യനെ ഹിമ്സിക്കുന്നവന്‍ മനുഷ്യ കുല ത്തെ മുഴുവന്‍ നശിപ്പിക്കുന്നു എന്ന് പഠിപ്പിച്ച പ്രവാചകന്റെ വാക്കുകള്‍ നെഞ്ചോടു ചേര്‍ത്ത് വിശുദ്ധ യുദ്ധം നടത്താന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നവരെയും ഞാന്‍ കണ്ടു. അപ്പോളും എന്റെ ചോദ്യങ്ങള്‍ കറുത്ത തുനിക്കെട്ടില്‍ ഞാന്‍ പൊതിഞ്ഞു സൂക്ഷിച്ചു.

മതത്തിന്റെ മതിലുകള്‍ക്കകത്ത് വീണ്ടും പണിഞ്ഞ മതിലുകളെ വെട്ടിയുടച്ച മഹാത്മാക്കളുടെ എണ്ണച്ചായ ചിത്രങ്ങള്‍ക്ക് കീഴെ നിന്ന് ഞാന്‍ എന്റെ ജാതി കലാലയ പ്രവേശന പത്രികയില്‍ പൂരിപ്പിച്ചു . പരീക്ഷ പാസാവാന്‍ ,കാമുകിയെ വീഴ്ത്താന്‍ മെഴുകുതിരി കത്തിക്കുന്ന, വെടി വഴിപാടു നടത്തുന്ന സഹപാഠികളെ കണ്ടു ഞാന്‍ അന്ന് അമ്പരന്നില്ല . സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമായിരിക്കില്ല ചിലപ്പോള്‍ കൈക്കൂലിക്കാര്‍ എന്ന് എനിക്ക് മനസിലായി ... പഴയ കറുത്ത തുനിക്കെട്ടു ഞാന്‍ പതുക്കെ കൂട്ടി എടുത്തു എരിച്ചു കളഞ്ഞു ..

അവന്‍ മുടിഞ്ഞു പോകണേ എന്ന് ഉറക്കെ പ്രാര്‍ഥിച്ചു ശത്രു സംഹാര പുഷ്പാഞ്ജലി എന്റെ സുഹൃത്ത്‌ കയ്യില്‍ മേടിച്ചു. . ഈശ്വരന്‍ കൊട്ടേഷന്‍ കൂടി എടുക്കുന്നുണ്ട് എന്ന് ഞാന്‍ മനസിലാക്കി .. എന്റെ കയ്യിലെ നാണയ തുട്ടുകള്‍ സ്വര്‍ണം പൊതിഞ്ഞ ഭാണ്ടാരത്ത്തില്‍ ഞാന്‍ നിക്ഷേപിച്ചു. ഇനി അവന്‍ മുടിഞ്ഞു പോകാന്‍ പ്രാര്ധിച്ചത് എന്നെ ഉദ്ദേശിച്ചു ആണെങ്കിലോ. ആ ഭണ്ഡാരത്തില്‍ അഭിനവ്‌ റെഡ്ഢിഎന്ന് ചാപ്പ കുത്തിയിരുന്നു . സ്വര്‍ണം കൊണ്ട് ഈശ്വരനെ പൊതിഞ്ഞു കെട്ടിയവന്‍. തന്‍റെ പേര് ഈശ്വരന്‍ മറന്നു പോകാതിരിക്കാന്‍ ചെയ്തതാകും.. ഇതൊക്കെ ഉള്ളപ്പോള്‍ എന്റെ നാണയത്തുട്ടുകള്‍ക്ക് എന്ത് വില ? അടുത്ത തവണ സ്വര്‍ണം തന്നെ കൊണ്ട് വരണം എന്ന് നിശ്ചയിച്ചു അമ്പലത്തിന്റെ പടികള്‍ ഇറങ്ങി .

വിവാഹ ദിവസം നിശ്ചയിച്ചത് ആകാശത്ത് നില്‍ക്കുന്ന കുറെ ഗ്രഹങ്ങള്‍ ആയിരുന്നു. അതിന്റെ വിദ്യുത് കാന്തിക മണ്ഡലം എനിക്ക് സത്സന്താനങ്ങളെ തരും എന്ന കാര്യത്തില്‍ അന്ന് എനിക്ക് യാതൊരു ശങ്കയും ഇല്ലായിരുന്നു .ഞാന്‍ പഠിച്ച ഇലക്ട്രോണിക്സിനെ പുച്ച്ചിച്ചു ധനാകര്‍ഷണ മഗ്നെറ്റ്‌ ഞാന്‍ കയ്യില്‍ കോര്‍ത്ത്‌ കെട്ടി. ജീവിതത്തില്‍ ഏറ്റവും ആവശ്യം ധന സ്ഥിരത ആണല്ലോ ...

ഇന്ന് എന്നെ ക്രുധനാക്കുന്നത് ഗ്രഹങ്ങള്‍ എനിക്ക് കനിഞ്ഞു തന്ന കനിഷ്ഠ പുത്രന്റെ ചോദ്യങ്ങള്‍ ആണ്. അവനു ഈശ്വരന്റെ ജാതിയും മതവും അറിയണം അത്രേ. എത്ര പറഞ്ഞിട്ടും അവന്‍ വിശ്വസിക്കുന്നില്ല. അയല്‍വീടിലെ ഈശ്വരന് വേറെ ജാതി ആണ് എന്ന് അവന്റെ ആത്മാര്‍ഥ സുഹൃത്ത്‌ ആണയിടുന്നു പോലും
അടുത്ത വീട്ടിലെ എന്റെ മണ്ടന്‍ സുഹൃത്തിന് അവന്റെ മകന് ബോധാമുണ്ടാകാന്‍വേണ്ടി ഒരു ഹോമം നടത്തണം..ഫലമുണ്ടാകാതിരിക്കുകയില്ല.


Monday, March 12, 2012

ഈ അടുത്ത കാലത്ത്




            മലയാള സിനിമയില്‍ ഒരുപാട് പരീക്ഷങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പേര്‍ തുടങ്ങി വച്ച നവോദ്ധാനം (അങ്ങനെ ഒരു അഭിപ്രായം ആരോ പറയുന്ന കേട്ടു) എട്ടു പിടിച്ചു  ഒരു പിടി നല്ല സിനിമകള്‍.... വന്നു കഴിഞ്ഞിരിക്കുന്നു അതിന്റെ കൂടെ കോര്‍ത്ത്‌ ചേര്‍ക്കാവുന്ന ഒരു പുതിയ പരീക്ഷണം ആണ് ഈ അടുത്ത കാലത്ത് എന്നാ സിനിമ .

ഫെമിനിസ്റ്റ്‌ കള്‍കും ഒരു പക്ഷെ യാഥാസ്ഥിതിക സദാചാര വാദികള്‍ക്കും നെട്ടിച്ചുളിക്കാന്‍ അവസരം സൃഷ്ടിക്കുന്ന രംഗങ്ങളും ആശയങ്ങളും അവിടവിടെ ഒളിച്ചും മറഞ്ഞം ഈ ചിത്രത്തില്‍ കാണാം. ഈ ചിത്രം ബാകി വയ്ക്കുന്ന ആശയം സ്ത്രീകള്‍ പൊതുവേ ബാലഹീനരാന് എന്നാ സന്ദേശമാണ് എന്നും വേണമെങ്കില്‍ വ്യഘ്യാനിക്കം .അത്തരം ഒരു വ്യഘ്യാനം സമൂഹത്തിലെ തലനരച്ചതും അല്ലാത്തതും ആയ ഫെമിനിസ്റ്റ്‌ ബുദ്ധിജീവികള്‍ക്ക് അലോസരം ഉണ്ടാക്കുക തന്നെ ചെയ്യും. അവസരത്തിനൊത് ബോയ്‌ ഫ്രണ്ടിനെ മാറ്റുന്ന മാധ്യമ  പ്രവര്‍ത്തക മുതല്‍ ഭര്‍ത്താവിന്റെ മാനസിക വൈകല്യം നിറഞ്ഞ പെരുമാറ്റത്തില്‍ മനസ് മടുത്തു പുതിയ സ്വാതന്ത്ര്യം തേടി ഇറങ്ങുന്ന വീടാമ്മയില്‍ വരെ തിരക്കഥാ കൃത്ത് ഈ ബല ഹീനതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഒരു പക്ഷെ സിനിമയുടെ വ്യക്തി കേന്ദ്രീകൃത കഥാ കഥന സ്വഭാവത്തിനു ചപ്പാകുരിശു പോലുള്ള സിനിമകള്‍ നിര്‍മിച്ച അതെ മാതൃക ഈ ചിത്രവും പിന്തുടരുന്നു. വ്യക്തിയല്ല  കഥയാണ് ഒരു സിനിമയിലെ യഥാര്‍ഥ നായകന്‍ അല്ലെങ്കില്‍ നായിക എന്നാ തിരിച്ചറിവ് പിന്തുടരുന്നുണ്ട് ഈ ചിത്രവും. പരസ്പര ബന്ധമില്ലാത്ത എന്നാല്‍ പരസ്പര ബന്ധമുണ്ട് എന്നാ ധാരണ പരത്തി കൊണ്ട് (ജീവിതം രുബിക്‌ ക്യൂബ്‌ പോലെ ഉള്ള വ്യവിധ്യസാധ്യത കളുടെ സങ്കലനം ആണ്  എന്ന് കഥാകൃത്ത്) മുന്നേറുന്ന ഈ കഥ  മലയാള സിനിമയിലെ  ഒരു പുതിയ പരീക്ഷണം ആണ് എന്ന് പറയാതെ വയ്യ.

ഒരു തുടര്ച്ചയുള്ള കഥയുടെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളിലെക്കും ഒരു ചൂണ്ടു പലക ആകുന്നുണ്ട് ഈ സിനിമ നഗര മാലിന്യങ്ങളുടെ കുതോഴിക്കില്‍ സ്തംഭിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളുടെ വേദനയും അതിനെതിരെ സംഘടിപ്പിക്കപെടുന്ന റിലേ സത്യഗ്രഹങ്ങളുടെ നിസ്സന്ഗതയും ഇവിടെ ക്യാമറ പകര്ത്തുന്നുണ്ട്. അപകടത്തില്‍ പരിക്കേട്ടവനെ പോലീസിന്റെ വാക്ക് കേട്ടിട്ട് പോലും പ്രവേശിപ്പിക്കാന്‍ മടിക്കുന്ന സ്വകാര്യ ആശുപത്രികളുടെ തനി നിറവും ഇവിടെ പകര്‍ന്നു വച്ചിരിക്കുന്നു. സ്ത്രീയുടെ നഗ്നതയുടെ കച്ചവട മൂല്യം സൃഷ്ടിക്കുന്ന സൈബര്‍ കമ്പോളത്തിലേക്ക് രിക്രൂട്മെന്റ്റ്‌ നടത്തുന്ന പ്രണയ ദാല്ലലുമാരുടെ പ്രതീകമായി  നിശാന്റെ  കഥാപാത്രം എത്തുമ്പോള്‍ ഇവിടെ തുറന്നു കാട്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ വേദന  തന്നെ ആണ്. 

പരസ്പര പൂരകങ്ങള്‍ ആയ തങ്ങി നിര്തലുകളാണ് ജീവിതം എന്നാ സന്ദേശം ബാകി വച്ച് പൂര്‍ത്തിയാവുന്ന സിനിമ, അത് കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരിക്കലും നിരാശ സൃഷ്ടിക്കുകയില്ല . കൊട്ടിഘോഷിക്കപ്പെടുന്ന താരപ്പോലിമയെ അപഹസിചു കൊണ്ട് പരാജയപ്പെടുന്ന പഴയ ആശയ അവര്ത്തനങ്ങളെ ഒഴിവാക്കി ഇത് പോലെ ഉള്ള പര്രീക്ഷണങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ. 


Saturday, March 3, 2012

മനുഷ്യന്‍

എന്റെ ചുറ്റും ഇരുട്ട് പുതച്ച പകല്‍
ഹൃദയം തിന്നു തീര്‍ത്ത കാമുകി
കണ്ണുനീരിനെ നോക്കി ചിരിക്കുന്ന സുഹൃത്ത്‌
വിയര്‍പ്പ് പിഴിഞ്ഞ് കളഞ്ഞു രക്തം തുടക്കാന്‍
എടുത്ത തോര്‍ത്ത്‌ മുണ്ടിന് പിടിവലി കൂടുന്ന സഹപ്രവര്‍ത്തകന്‍
ഞാന്‍ മാറി പോയിരിക്കുന്നു
ഇന്ന് ഞാന്‍ ചിരിക്കാറില്ല
ഓടിതീര്‍ക്കാന്‍ ദൂരം ഏറെ
കാണാതെ കാണാന്‍ കാഴ്ചകള്‍ ബാക്കി
ലോകം മാറി പോകുന്നത് എത്ര പെട്ടെന്നാണ്

ഇവിടെ കാറ്റ്  വീശിയിരുന്നു  തണുത്ത നനുത്ത കാറ്റ്
നിലാവുള്ള രാത്രികളില്‍
നക്ഷത്രങ്ങള്‍ എണ്ണികൂടെ കൈ കോര്‍ത്ത്‌ കിടന്ന കാമുകി
ഓര്‍മകള്‍ കൊണ്ട്  സുഗന്ധം നിറച്ചു
ഇടവഴികളില്‍ കൂടെ നടന്ന സൌഹൃദങ്ങള്‍

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്
ജീവനില്ലത്ത നക്ഷത്രങ്ങള്‍ ആണ് രാത്രിയില്‍
ഒറ്റ രാത്രിയില്‍ പൂത്തു  കൊഴിഞ്ഞു വീഴുന്ന  നിശഗന്ധികലാണ്
എനിക്കിന്ന് കൂട്ട്
ഓടിത്തീര്‍ത്ത വഴികള്‍ മറക്കാന്‍ ശീലിച്ചു
ബാല്യം വേര്‍പെട്ട ഓര്‍മ്മകള്‍ മുറിച്ചു കളഞ്ഞു
വെറുക്കാനും വേരുപ്പിക്കാനും പഠിച്ചു
ഞാന്‍ ഇന്ന് മനുഷ്യനായി ..