Monday, March 12, 2012

ഈ അടുത്ത കാലത്ത്




            മലയാള സിനിമയില്‍ ഒരുപാട് പരീക്ഷങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പേര്‍ തുടങ്ങി വച്ച നവോദ്ധാനം (അങ്ങനെ ഒരു അഭിപ്രായം ആരോ പറയുന്ന കേട്ടു) എട്ടു പിടിച്ചു  ഒരു പിടി നല്ല സിനിമകള്‍.... വന്നു കഴിഞ്ഞിരിക്കുന്നു അതിന്റെ കൂടെ കോര്‍ത്ത്‌ ചേര്‍ക്കാവുന്ന ഒരു പുതിയ പരീക്ഷണം ആണ് ഈ അടുത്ത കാലത്ത് എന്നാ സിനിമ .

ഫെമിനിസ്റ്റ്‌ കള്‍കും ഒരു പക്ഷെ യാഥാസ്ഥിതിക സദാചാര വാദികള്‍ക്കും നെട്ടിച്ചുളിക്കാന്‍ അവസരം സൃഷ്ടിക്കുന്ന രംഗങ്ങളും ആശയങ്ങളും അവിടവിടെ ഒളിച്ചും മറഞ്ഞം ഈ ചിത്രത്തില്‍ കാണാം. ഈ ചിത്രം ബാകി വയ്ക്കുന്ന ആശയം സ്ത്രീകള്‍ പൊതുവേ ബാലഹീനരാന് എന്നാ സന്ദേശമാണ് എന്നും വേണമെങ്കില്‍ വ്യഘ്യാനിക്കം .അത്തരം ഒരു വ്യഘ്യാനം സമൂഹത്തിലെ തലനരച്ചതും അല്ലാത്തതും ആയ ഫെമിനിസ്റ്റ്‌ ബുദ്ധിജീവികള്‍ക്ക് അലോസരം ഉണ്ടാക്കുക തന്നെ ചെയ്യും. അവസരത്തിനൊത് ബോയ്‌ ഫ്രണ്ടിനെ മാറ്റുന്ന മാധ്യമ  പ്രവര്‍ത്തക മുതല്‍ ഭര്‍ത്താവിന്റെ മാനസിക വൈകല്യം നിറഞ്ഞ പെരുമാറ്റത്തില്‍ മനസ് മടുത്തു പുതിയ സ്വാതന്ത്ര്യം തേടി ഇറങ്ങുന്ന വീടാമ്മയില്‍ വരെ തിരക്കഥാ കൃത്ത് ഈ ബല ഹീനതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഒരു പക്ഷെ സിനിമയുടെ വ്യക്തി കേന്ദ്രീകൃത കഥാ കഥന സ്വഭാവത്തിനു ചപ്പാകുരിശു പോലുള്ള സിനിമകള്‍ നിര്‍മിച്ച അതെ മാതൃക ഈ ചിത്രവും പിന്തുടരുന്നു. വ്യക്തിയല്ല  കഥയാണ് ഒരു സിനിമയിലെ യഥാര്‍ഥ നായകന്‍ അല്ലെങ്കില്‍ നായിക എന്നാ തിരിച്ചറിവ് പിന്തുടരുന്നുണ്ട് ഈ ചിത്രവും. പരസ്പര ബന്ധമില്ലാത്ത എന്നാല്‍ പരസ്പര ബന്ധമുണ്ട് എന്നാ ധാരണ പരത്തി കൊണ്ട് (ജീവിതം രുബിക്‌ ക്യൂബ്‌ പോലെ ഉള്ള വ്യവിധ്യസാധ്യത കളുടെ സങ്കലനം ആണ്  എന്ന് കഥാകൃത്ത്) മുന്നേറുന്ന ഈ കഥ  മലയാള സിനിമയിലെ  ഒരു പുതിയ പരീക്ഷണം ആണ് എന്ന് പറയാതെ വയ്യ.

ഒരു തുടര്ച്ചയുള്ള കഥയുടെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളിലെക്കും ഒരു ചൂണ്ടു പലക ആകുന്നുണ്ട് ഈ സിനിമ നഗര മാലിന്യങ്ങളുടെ കുതോഴിക്കില്‍ സ്തംഭിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളുടെ വേദനയും അതിനെതിരെ സംഘടിപ്പിക്കപെടുന്ന റിലേ സത്യഗ്രഹങ്ങളുടെ നിസ്സന്ഗതയും ഇവിടെ ക്യാമറ പകര്ത്തുന്നുണ്ട്. അപകടത്തില്‍ പരിക്കേട്ടവനെ പോലീസിന്റെ വാക്ക് കേട്ടിട്ട് പോലും പ്രവേശിപ്പിക്കാന്‍ മടിക്കുന്ന സ്വകാര്യ ആശുപത്രികളുടെ തനി നിറവും ഇവിടെ പകര്‍ന്നു വച്ചിരിക്കുന്നു. സ്ത്രീയുടെ നഗ്നതയുടെ കച്ചവട മൂല്യം സൃഷ്ടിക്കുന്ന സൈബര്‍ കമ്പോളത്തിലേക്ക് രിക്രൂട്മെന്റ്റ്‌ നടത്തുന്ന പ്രണയ ദാല്ലലുമാരുടെ പ്രതീകമായി  നിശാന്റെ  കഥാപാത്രം എത്തുമ്പോള്‍ ഇവിടെ തുറന്നു കാട്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ വേദന  തന്നെ ആണ്. 

പരസ്പര പൂരകങ്ങള്‍ ആയ തങ്ങി നിര്തലുകളാണ് ജീവിതം എന്നാ സന്ദേശം ബാകി വച്ച് പൂര്‍ത്തിയാവുന്ന സിനിമ, അത് കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരിക്കലും നിരാശ സൃഷ്ടിക്കുകയില്ല . കൊട്ടിഘോഷിക്കപ്പെടുന്ന താരപ്പോലിമയെ അപഹസിചു കൊണ്ട് പരാജയപ്പെടുന്ന പഴയ ആശയ അവര്ത്തനങ്ങളെ ഒഴിവാക്കി ഇത് പോലെ ഉള്ള പര്രീക്ഷണങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ. 


Saturday, March 3, 2012

മനുഷ്യന്‍

എന്റെ ചുറ്റും ഇരുട്ട് പുതച്ച പകല്‍
ഹൃദയം തിന്നു തീര്‍ത്ത കാമുകി
കണ്ണുനീരിനെ നോക്കി ചിരിക്കുന്ന സുഹൃത്ത്‌
വിയര്‍പ്പ് പിഴിഞ്ഞ് കളഞ്ഞു രക്തം തുടക്കാന്‍
എടുത്ത തോര്‍ത്ത്‌ മുണ്ടിന് പിടിവലി കൂടുന്ന സഹപ്രവര്‍ത്തകന്‍
ഞാന്‍ മാറി പോയിരിക്കുന്നു
ഇന്ന് ഞാന്‍ ചിരിക്കാറില്ല
ഓടിതീര്‍ക്കാന്‍ ദൂരം ഏറെ
കാണാതെ കാണാന്‍ കാഴ്ചകള്‍ ബാക്കി
ലോകം മാറി പോകുന്നത് എത്ര പെട്ടെന്നാണ്

ഇവിടെ കാറ്റ്  വീശിയിരുന്നു  തണുത്ത നനുത്ത കാറ്റ്
നിലാവുള്ള രാത്രികളില്‍
നക്ഷത്രങ്ങള്‍ എണ്ണികൂടെ കൈ കോര്‍ത്ത്‌ കിടന്ന കാമുകി
ഓര്‍മകള്‍ കൊണ്ട്  സുഗന്ധം നിറച്ചു
ഇടവഴികളില്‍ കൂടെ നടന്ന സൌഹൃദങ്ങള്‍

ഇന്ന് ഞാന്‍ ഒറ്റയ്ക്കാണ്
ജീവനില്ലത്ത നക്ഷത്രങ്ങള്‍ ആണ് രാത്രിയില്‍
ഒറ്റ രാത്രിയില്‍ പൂത്തു  കൊഴിഞ്ഞു വീഴുന്ന  നിശഗന്ധികലാണ്
എനിക്കിന്ന് കൂട്ട്
ഓടിത്തീര്‍ത്ത വഴികള്‍ മറക്കാന്‍ ശീലിച്ചു
ബാല്യം വേര്‍പെട്ട ഓര്‍മ്മകള്‍ മുറിച്ചു കളഞ്ഞു
വെറുക്കാനും വേരുപ്പിക്കാനും പഠിച്ചു
ഞാന്‍ ഇന്ന് മനുഷ്യനായി ..







Saturday, February 25, 2012

ആധുനികന്‍


കാവിലെ പാലമരം ഞാന്‍  മുറിച്ചു കളഞ്ഞു
വളഞ്ഞു പുളഞ്ഞു വളര്‍ന്ന ഒന്ന്
നിറയെ പൂക്കലുണ്ടാകുമായിരുന്നു
ഓര്‍മ്മകള്‍ നിറച്ചു വച്ച പൂക്കള്‍
യക്ഷി പാല ആയിരുന്നത്രേ
 യക്ഷിക്കു പാര്‍ക്കാന്‍
കൊണ്ക്രീറ്റ്‌ മാളിക പണിതു  കൊടുത്തു
യക്ഷിക്കു സന്തോഷമായി

മഷിത്തണ്ട് വളര്‍ന്നു നിന്ന ചെങ്കല്‍ കൂട്ടങ്ങളെ
പിഴുതെരിനു വില്ല പണിഞ്ഞു
സ്ലേറ്റ് കാണാത്ത ബാല്യങ്ങള്‍ക്ക്
മഷിത്തണ്ട് ആവശ്യമില്ലത്രേ

സര്‍പ്പക്കാട്‌ തീയിട്ടു
പുല്‍ത്തകിടി പിടിപ്പിക്കണം
ആന്തൂറിയവും ഓര്‍ക്കിടും നടണം
കാട്ടു ചെത്തിക്ക്
പൂ മാര്‍ക്കെറ്റില്‍ വില യില്ല

ആകാശം  മുട്ടുന്ന ആല്‍മരം പിഴുതെടുത്ത്
ചെറിയ ചട്ടിയില്‍ നടണം
മരത്തില്‍ ഒട്ടിയ ആകാശം കയ്യിലിട്ട് ഞെരിക്കണം

മുറിച്ചു കളഞ്ഞ ഓര്‍മകളില്‍ തല വച്ച്
അതൊരു കാലം എന്ന് നെടുവീര്‍പ്പിടനം
ഇപ്പോള്‍ ഞാന്‍ ആധുനികനാണ്




























Thursday, February 16, 2012

പകലും രാത്രിയും

രാത്രിയുടെ വേര് പകലില്‍ പുതഞ്ഞു നില്‍ക്കുന്നു
പടം പൊഴിക്കുന്ന പാമ്പിനെ പോലെ
ഇടയ്ക്കിടെ നക്ഷത്രങ്ങളെ  നോക്കി
പറക്കാന്‍ ശ്രമിക്കും
മഴത്തുള്ളികളില്‍ തൂങ്ങി നിന്ന്
നൃത്തം ചവിട്ടും
കാല്‍ ചിലമ്പുകള്‍ ആഞ്ഞു കിലുക്കി
ശബ്ദമുണ്ടാക്കും

ഓരോ തവണയും ഉയര്‍ന്നു പൊങ്ങുന്നത്
ഒരു രക്ഷപെടലാണ്
സ്വപനം കാണിച്ചു തന്നു കൊതിപ്പിച്ച
താരകങ്ങളെ നീല പട്ടു കൊണ്ട്
മൂടി കെട്ടി പച്ചപ്പിനെ കാണിച്ചു
പുഴയെ കാണിച്ചു
ചേര്‍ത്ത് പിടിച്ചു നിര്‍ത്തിയ
പകലില്‍ നിന്നുള്ള ഒളിച്ചോട്ടം

ഓരോ തവണയും നക്ഷത്രങ്ങളെ
ആഞ്ഞു പിടിക്കാന്‍ ശ്രമിച്ചു
ചിന്നി ചിതറി താഴെ വീഴും
വീണ്ടും പകലിന്റെ മാറില്‍ അമര്‍ന്നു
ആരോടും മിണ്ടാതെ ഒളിച്ചിരിക്കും

ഓരോ പകലിലും ഒരു രാത്രി
ഒളിച്ചിരിക്കുന്നുണ്ട്
ചുകന്ന പട്ടുടുത്തു ഒളിച്ചോടാന്‍ വെമ്പുന്ന
ഒരു രാത്രി
ഈ വേര് എങ്ങിനെയാനൊന്നു മുറിച്ചു കളയുക ?
മുറിച്ചു മാറ്റിയ പകലിനെ
നോക്കിച്ചിരിച്ചു നക്ഷത്രങ്ങളെ മാറോടടുക്കി
നില്‍ക്കുന്ന രാത്രിയെ ഞാന്‍ സ്വപ്നം കാണുന്നു !!


Tuesday, February 7, 2012

മരണം

ഇരുട്ട് പുതചെത്തുന്ന മരണത്തെ ഞാന്‍
പ്രണയിക്കുന്നു
ഒച്ചയുണ്ടാക്കാതെ കണ്ണടച്ച് കറുപ്പിച്ച
പകലിനെ കൈകള്‍ കൊണ്ട് ചേര്‍ത്ത് പിടിച്ചു
പുറകെ വന്നു നിന്ന് ഞാന്‍ കാണാതെ
എന്നെ ചുറ്റി പിടിക്കുന്ന മരണം
ഉറങ്ങുന്ന മനസ്സില്‍ വെള്ളാരം കല്ലുകള്‍
പെറുക്കി എറിഞ്ഞു ഓളങ്ങള്‍ നിര്മിക്കുന്നവള്‍
നീ മരണവും ഞാന്‍ ജീവനും ആയിരുന്നു
എന്റെ ജീവനെ ഞാന്‍ നിനക്ക് പകര്‍ന്നു നല്‍കി
ഇപ്പോള്‍ ഞാനും മൃതി മാത്രമാണ്
എന്റെ ഓളങ്ങള്‍ നിലച്ച ജലാശയത്തില്‍
നിന്റെ കവിതകള്‍ പൊതിഞ്ഞു
കടലാസ് വഞ്ചികള്‍ ഒഴുക്കി വിടുക
അത് നിന്റെ പ്രിയതമനിലേക്ക്
ഒഴുകുന്ന പ്രണയ ലെഘനങ്ങലാവട്ടെ
നിനക്ക് ജീവനെ പകര്‍ന്നു
ഞാന്‍ നിന്നിലേക്ക് അഴ്ന്നിറങ്ങുന്നു
ഒച്ചയുണ്ടാക്കാതെ എന്നെ നീ ചേര്‍ത്ത് പിടിക്കുക
നീ കേള്‍ക്കാത്ത എന്റെ ശബ്ദം
ഇന്ന് നിന്നിലേക്ക് ലയിക്കുന്നു
ഞാന്‍ നീയും നീ ഞാനുമായി മാറുന്നു
വീണ്ടും ഒരിക്കല്‍ കൂടി ഇത് വഴി വരിക
നിനക്ക് ജീവന്‍ പകര്‍ന്ന അസ്ഥിമാടതിലേക്ക് ...